റെയിൽപ്പാളങ്ങൾക്കു,
വെയിലുകളെക്കുറിച്ച്
നിറയെ പറയാനുണ്ടാകും.
രാത്രിയുടെ തുരങ്കം
താണ്ടി വന്ന്
പുഴക്കു കുറുകെ പായുമ്പോൾ
പാലക്കൈവരികളിൽ തണുപ്പാറാനിട്ട വെയിൽ.
തരിശിട്ട പാടത്തെ
ചേറ്റുവെള്ളത്തിൽ
മഴവില്ല് വിരിയിക്കുന്ന വർണവെയിൽ.
ഉണങ്ങാനിട്ട തുണികലുടെ
മണം പരത്തുന്ന പതിനൊന്നു മണി വെയിൽ.
ഊണ്മണം നിറഞ്ഞ ഉച്ചവെയിൽ.
വെളിമ്പറമ്പുകളിൽ
തിളക്കാതെ തിളക്കുന്ന
കഞ്ഞി മണക്കുന്ന മദ്ധ്യാഹ്ന വെയിൽ.
-അവയുടെ നാലുമണി വെയിലുകൾക്കു
നേരത്തേ വാർദ്ധക്യമെത്തിയവരുടെ
മടുപ്പിന്റെ നിറമാണ്-
വൈകി വീടണയുന്ന സ്ക്കൂൾകുട്ടിയുടെ
യൂണിഫോം റിബ്ബണിൽ വീഴുന്ന
അന്തി വെയിലിന്
വിശ്രാന്തിയുടെ നിറംകെട്ട മഞ്ഞ.
കായൽപ്പാലം കടക്കുമ്പോൾ
മുങ്ങിച്ചാവുന്ന വെയിലിന്
പനിച്ചൂതുടുത്ത കുഞ്ഞുപെണ്മുഖത്തിന്റെ കടുംചുവപ്പ്.
Saturday, August 13, 2011
Saturday, October 23, 2010
സ്വം
1.മഴയും വെയിലും
പെയ്തുപെയ്-തേറെ
നേർത്ത കണ്ണീർ മഴ ഞാൻ.
ഏറെ മഴകൾക്കുമപ്പുറം
തെളിഞ്ഞ വെയിൽചന്തം നീ.
2.വീട്
വാക്കുകൾ വിഴുങ്ങിപ്പോകും
തമോഗർത്തമാണു വീട്.
3.പേടി
പേടിയാണെനിക്കേറ്റ
-മെൻ കിനാവിൻ
കോലക്കുഴൽപ്പാട്ടിൽ
അപസ്വരം ചേർത്ത നിന്നെ.
4.വൃശ്ചികം
കരിയിലകളുരുട്ടി,
ഇലക്കൈകളാട്ടി,
ഒരു കാറ്റ്
എന്റെ ജനാലയ്ക്കരികിലൂടെ കടന്നു പോയി…
പിന്നാലെ കുളിർന്ന്
കറുപ്പുടുത്ത് വൃശ്ചികവും!
പെയ്തുപെയ്-തേറെ
നേർത്ത കണ്ണീർ മഴ ഞാൻ.
ഏറെ മഴകൾക്കുമപ്പുറം
തെളിഞ്ഞ വെയിൽചന്തം നീ.
2.വീട്
വാക്കുകൾ വിഴുങ്ങിപ്പോകും
തമോഗർത്തമാണു വീട്.
3.പേടി
പേടിയാണെനിക്കേറ്റ
-മെൻ കിനാവിൻ
കോലക്കുഴൽപ്പാട്ടിൽ
അപസ്വരം ചേർത്ത നിന്നെ.
4.വൃശ്ചികം
കരിയിലകളുരുട്ടി,
ഇലക്കൈകളാട്ടി,
ഒരു കാറ്റ്
എന്റെ ജനാലയ്ക്കരികിലൂടെ കടന്നു പോയി…
പിന്നാലെ കുളിർന്ന്
കറുപ്പുടുത്ത് വൃശ്ചികവും!
കൂർമ്മം
ഇത് എന്റെ കൂടെത്തന്നെ
ഉണ്ടായതാവാം-
അപകർഷത്തിന്റെ
ഈ കനത്ത പുറംതോട്......
ആരുമില്ലാതിടങ്ങളിൽ
തലനീട്ടി വേച്ചുനടക്കുമ്പോൾ
ഇതൊരു കനത്ത ഭാരം.
കടുത്ത ചൂടിലും,തണുപ്പിലും,
മഴയിലും ഇതെനിക്ക് വീട്,
എന്റെ സ്വപ്നങ്ങൾക്കു
രാപ്പാർക്കാനുള്ള കൂടാരം .
ഇതിലേയ്ക്ക് ഉൾവലിയുമ്പോൾ-
തല്ലിലും തലോടലിലും അദ്വൈതം.......
ആർക്കറിയാം ഒരിക്കലിതിന്റെ
ഊറ്റത്തിൽ ഞാനൊരു
ഭൂമി തന്നെ താങ്ങില്ലെന്ന്????
...............എങ്കിലും ഏത് *അരിബാഡയ്ക്കിടയിലാണ്
ഞാനിത് അവൾക്കു കൊടുത്തത്-
എന്റെ മകൾക്ക്—
*ആമകളുടെയും മറ്റും പ്രജനനത്തിനയുള്ള ദീഘദൂരയാത്രകൾ
ഉണ്ടായതാവാം-
അപകർഷത്തിന്റെ
ഈ കനത്ത പുറംതോട്......
ആരുമില്ലാതിടങ്ങളിൽ
തലനീട്ടി വേച്ചുനടക്കുമ്പോൾ
ഇതൊരു കനത്ത ഭാരം.
കടുത്ത ചൂടിലും,തണുപ്പിലും,
മഴയിലും ഇതെനിക്ക് വീട്,
എന്റെ സ്വപ്നങ്ങൾക്കു
രാപ്പാർക്കാനുള്ള കൂടാരം .
ഇതിലേയ്ക്ക് ഉൾവലിയുമ്പോൾ-
തല്ലിലും തലോടലിലും അദ്വൈതം.......
ആർക്കറിയാം ഒരിക്കലിതിന്റെ
ഊറ്റത്തിൽ ഞാനൊരു
ഭൂമി തന്നെ താങ്ങില്ലെന്ന്????
...............എങ്കിലും ഏത് *അരിബാഡയ്ക്കിടയിലാണ്
ഞാനിത് അവൾക്കു കൊടുത്തത്-
എന്റെ മകൾക്ക്—
*ആമകളുടെയും മറ്റും പ്രജനനത്തിനയുള്ള ദീഘദൂരയാത്രകൾ
Saturday, September 18, 2010
സമാഗമം
പറയാതെ പറയുന്നു പലതും
നീയിച്ചുടു കൈത്തലം
കൊണ്ടെന്റെ കൈയ്യിൽ!
പ്രണയം-അതിതീവ്രതീവ്രം
അനവധി നാളായി
ഉള്ളിലടച്ചത്.
വിരഹം-കരിനീലനീലമായ്
കൺപീലി നനച്ചത്.
അരിയ പിണക്കങ്ങൾ,
നൂറു കിനാവിൻ
വളപ്പൊട്ടുകൾ,
ഞാനറിയാതെ നീ കേട്ട
നിലാവിന്റെ പാട്ടുകൾ.
അരികിലായിരുന്നപ്പൊഴുമകലം
നടിച്ചു നാം
അറിയാതെ ആടിയ
നാടക വേഷപ്പകർച്ചകൾ.
ഒരു ഞൊടിയിടകൊണ്ടു
ഞാനറിയുന്നു മൂകം-
നീ നിൻ തുടുവിരലാലെന്നിലെഴുതിയ
കവിതകൾ.
നീയിച്ചുടു കൈത്തലം
കൊണ്ടെന്റെ കൈയ്യിൽ!
പ്രണയം-അതിതീവ്രതീവ്രം
അനവധി നാളായി
ഉള്ളിലടച്ചത്.
വിരഹം-കരിനീലനീലമായ്
കൺപീലി നനച്ചത്.
അരിയ പിണക്കങ്ങൾ,
നൂറു കിനാവിൻ
വളപ്പൊട്ടുകൾ,
ഞാനറിയാതെ നീ കേട്ട
നിലാവിന്റെ പാട്ടുകൾ.
അരികിലായിരുന്നപ്പൊഴുമകലം
നടിച്ചു നാം
അറിയാതെ ആടിയ
നാടക വേഷപ്പകർച്ചകൾ.
ഒരു ഞൊടിയിടകൊണ്ടു
ഞാനറിയുന്നു മൂകം-
നീ നിൻ തുടുവിരലാലെന്നിലെഴുതിയ
കവിതകൾ.
Friday, August 13, 2010
അരുൾ ബർക്ക്മാൻസ് സെബാസ്സ്യന്..
ഇവൻ സെബാസ്സ്യൻ,
കറുപ്പിൽ പതിന്നാലു വർണ്ണങ്ങളും വിരിഞ്ഞവൻ..
ഏതോ വിദൂര തമിഴ്
-കടലോര ഗ്രാമത്തിൻ
ഉപ്പും കാറ്റും ഉള്ളിൽ നിറച്ചവൻ.
വൈഗയുടെ മഴക്കാലവേഗവും,
വിണ്ട്കീറിയ വേനൽപ്പാടത്തിൻ
ചൂടും നെഞ്ചിലേറ്റിയവൻ.
തായ്മൊഴിത്തമിഴിൻ ഇനിപ്പിലും,
‘കാത്തിരുന്നു കണ്ണുകഴച്ച’(1)
‘വിശുദ്ധ പുഷ്പത്തിൻ‘(2) ജമന്തിമണത്തിലും
മേലേ...
ഈ മണ്ണിൻ വിളി കേട്ടണയുവോൻ.
ഇവനെനിക്ക് പിറക്കാതെ പോയ അനുജൻ
പിറന്ന തമ്പി-
‘എന്നഴകിയ തമിഴ്മകൻ’(3)!!!!!
*** *** *** *** *** *** ***
(1)സെബാസ്സ്യന്റെ ringtone!
(2)അവന്റെ ഭാര്യ-അമലപുഷ്പം
(3)അവന്റെ ഇഷ്ട താരം വിജയുടെ ഹിറ്റ്പടം
കറുപ്പിൽ പതിന്നാലു വർണ്ണങ്ങളും വിരിഞ്ഞവൻ..
ഏതോ വിദൂര തമിഴ്
-കടലോര ഗ്രാമത്തിൻ
ഉപ്പും കാറ്റും ഉള്ളിൽ നിറച്ചവൻ.
വൈഗയുടെ മഴക്കാലവേഗവും,
വിണ്ട്കീറിയ വേനൽപ്പാടത്തിൻ
ചൂടും നെഞ്ചിലേറ്റിയവൻ.
തായ്മൊഴിത്തമിഴിൻ ഇനിപ്പിലും,
‘കാത്തിരുന്നു കണ്ണുകഴച്ച’(1)
‘വിശുദ്ധ പുഷ്പത്തിൻ‘(2) ജമന്തിമണത്തിലും
മേലേ...
ഈ മണ്ണിൻ വിളി കേട്ടണയുവോൻ.
ഇവനെനിക്ക് പിറക്കാതെ പോയ അനുജൻ
പിറന്ന തമ്പി-
‘എന്നഴകിയ തമിഴ്മകൻ’(3)!!!!!
*** *** *** *** *** *** ***
(1)സെബാസ്സ്യന്റെ ringtone!
(2)അവന്റെ ഭാര്യ-അമലപുഷ്പം
(3)അവന്റെ ഇഷ്ട താരം വിജയുടെ ഹിറ്റ്പടം
Monday, April 12, 2010
ബിന്ദു..
പ്രപഞ്ചത്തിനൊപ്പം
വളർന്നുകൊണ്ടിരുന്ന
എന്റെ മനസ്സിന്
പരിധി കല്പിച്ചത് നിങ്ങളാണ്..
ആരങ്ങളായി ഒരേ അളവിൽ,
ഭർത്താവ്,മക്കൾ,അമ്മ..
വേറെ എല്ലാത്തിനേയും
പരിധിക്ക് പുറത്താക്കി
രണ്ട് വ്യാഴവട്ടങ്ങൾ..
ഇപ്പോൾ
പരിധി ചുരുങ്ങിച്ചുരുങ്ങി
ആരങ്ങൾ ആവശ്യമില്ലാത്ത
ഒരു ബിന്ദുവായി ഞാൻ!
പണ്ടൊരു വ്രുത്തമായിരുന്നെങ്കിലും
ഇപ്പോൾ ഏതിന്റേയും
ഭാഗമാക്കാവുന്ന ഒരു വെറും ബിന്ദു!!!!!!
വളർന്നുകൊണ്ടിരുന്ന
എന്റെ മനസ്സിന്
പരിധി കല്പിച്ചത് നിങ്ങളാണ്..
ആരങ്ങളായി ഒരേ അളവിൽ,
ഭർത്താവ്,മക്കൾ,അമ്മ..
വേറെ എല്ലാത്തിനേയും
പരിധിക്ക് പുറത്താക്കി
രണ്ട് വ്യാഴവട്ടങ്ങൾ..
ഇപ്പോൾ
പരിധി ചുരുങ്ങിച്ചുരുങ്ങി
ആരങ്ങൾ ആവശ്യമില്ലാത്ത
ഒരു ബിന്ദുവായി ഞാൻ!
പണ്ടൊരു വ്രുത്തമായിരുന്നെങ്കിലും
ഇപ്പോൾ ഏതിന്റേയും
ഭാഗമാക്കാവുന്ന ഒരു വെറും ബിന്ദു!!!!!!
Sunday, April 11, 2010
‘ഫെമിനിസ്റ്റിന്റെ’ഒരു ദിവസം
കാലത്ത് കുറ്റിച്ചൂലെടുത്ത്
മുറ്റമടിക്കാൻ കുനിഞ്ഞപ്പോൾ
‘ശാരദക്കുട്ടി‘ക്ക് നടു അനക്കാൻ മേല.....
കുനിഞ്ഞും കുനിയാതെയും
മുറ്റമടിച്ചുവന്ന്,
ദോശക്കല്ലിൽ മാവായ് ചൊരിഞ്ഞ്,
മിക്സിയിൽ ചമ്മന്തിയായരഞ്ഞ്
ഊൺമേശയിലേക്ക് പോയത്
സിമോൺ ദ ബൊവ്വെ..
ചോറുവയ്ക്കാൻ തീപ്പൂട്ടിയപ്പോൾ,
അടുപ്പിൽ കീറിയിട്ട പാഴ്കടലാസിൽ
അവൾ ‘ജെ.ദേവിക‘..
അയൽക്കാരിയുടെ സങ്കടങ്ങൾക്ക്
ചെവിയോർത്തതിനാൽ
നേരം പോയ്,
വേവലാതിപ്പെട്ട് ഭക്ഷണം കഴിക്കയാൽ
തികട്ടിവന്നത് ‘പി.ഗീത‘...
പലവ്യഞ്ജനക്കടയിലേക്കുള്ള കുറിപ്പിൽ
അവൾ ‘സാറ ജോസഫാ‘യി...
നാല്പതുകളുടെ തുടക്കത്തിലേ
നരച്ചു തുടങ്ങിയ കൺപീലികൾക്കടിയിൽ
ബാക്കിയായ ഇത്തിരിത്തിളക്കത്തിന്
അവർ അവളെ മാധവിക്കുട്ടിയുമാക്കി.....
മുറ്റമടിക്കാൻ കുനിഞ്ഞപ്പോൾ
‘ശാരദക്കുട്ടി‘ക്ക് നടു അനക്കാൻ മേല.....
കുനിഞ്ഞും കുനിയാതെയും
മുറ്റമടിച്ചുവന്ന്,
ദോശക്കല്ലിൽ മാവായ് ചൊരിഞ്ഞ്,
മിക്സിയിൽ ചമ്മന്തിയായരഞ്ഞ്
ഊൺമേശയിലേക്ക് പോയത്
സിമോൺ ദ ബൊവ്വെ..
ചോറുവയ്ക്കാൻ തീപ്പൂട്ടിയപ്പോൾ,
അടുപ്പിൽ കീറിയിട്ട പാഴ്കടലാസിൽ
അവൾ ‘ജെ.ദേവിക‘..
അയൽക്കാരിയുടെ സങ്കടങ്ങൾക്ക്
ചെവിയോർത്തതിനാൽ
നേരം പോയ്,
വേവലാതിപ്പെട്ട് ഭക്ഷണം കഴിക്കയാൽ
തികട്ടിവന്നത് ‘പി.ഗീത‘...
പലവ്യഞ്ജനക്കടയിലേക്കുള്ള കുറിപ്പിൽ
അവൾ ‘സാറ ജോസഫാ‘യി...
നാല്പതുകളുടെ തുടക്കത്തിലേ
നരച്ചു തുടങ്ങിയ കൺപീലികൾക്കടിയിൽ
ബാക്കിയായ ഇത്തിരിത്തിളക്കത്തിന്
അവർ അവളെ മാധവിക്കുട്ടിയുമാക്കി.....
Subscribe to:
Comments (Atom)